പൂക്കാത്ത മരമാണ് ഞാന്‍ ....


അഗ്നിപര്‍വ്വതങ്ങള്‍ കൂടൊരുക്കിയ തായ് ശിഖരം
ഗന്ധക കാടുകള്‍ പ്രസവിച്ച നിലവിളി.
പിതാമഹന്മാര്‍ വിയര്‍ത്ത കടല്‍ .
രാത്രികള്‍ ഒഴുകിയ നീര്‍ പാതകള്‍
മഴ കൊണ്ട് കൂടോരുക്കിയും
നിലാവിനെ ഉപ്പു കാറ്റാല്‍ ഇണ ചേര്‍ത്തും
മരുഭൂവിനെ കണ്ണീരാല്‍ കുതര്‍ത്തിയെടുത്തും
വന്‍ വൃക്ഷങ്ങളെ ചിറകില്‍ ഒളിപ്പിച്ചും
പ്രണയം കരകവിഞ്ഞോഴുകുന്നു..
മുലയില്‍നിന്നു ഊര്‍ന്നു വിഴാതെ
കുഞ്ഞിനോടെന്ന പോലെ
ഗ്രീഷ്മം വെയിലിന്റെ ജഡയില്‍ എന്നെ മറക്കുന്നു....
വിയോഗം വേരിനെ പിഴുതെറിയുന്നു
വസന്തം അലസതയെ പെറ്റ് കൂട്ടുന്നു.
മരണത്തില്‍ ഒരു പൂ ഇറുക്കപെടുന്നു
പിറവിയില്‍ ഒരായിരവും
പക്ഷെ പൂക്കാത്ത മരമാണ് ഞാന്‍
അടുക്കന്തോരും അകലുന്ന
നിഴലിനെ പ്രാപിക്കാനാഞ്ഞവന്‍,,

എണ്ണത്തിൽ ലക്ഷക്കണക്കിന്‌ വരുന്ന, തോട്ടിപ്പണി ചെയ്യുന്നവരെക്കാൾ ഒട്ടും മുകളിൽ അല്ല ഒരു പട്ടാളക്കാരനും


മാസ ശമ്പളമില്ലാത്ത,  വിരമിക്കൽ ഇല്ലാത്ത  , കിടപ്പാടമില്ലാത്ത,  സംവരണമില്ലാത്ത , ഭാര്യക്കും  മക്കൾക്കും  പെൻഷൻ ലഭിക്കാത്ത  അടിസ്ഥാന   വിഭാഗങ്ങളായതും    ദൈവവ്യവസായികളുടെയും,  മത ഭ്രാന്തന്മാരുടെയും, സന്ന്യസിമാരുടെയും,  ആരാധനാലായങ്ങളുടെയും , രാജ്യ സ്നേഹിയുടെയും, രാജ്യ ദ്രോഹിയുടെയും  വിസർജ്യങ്ങൾ  ഒരു അറപ്പും വെറുപ്പും ഇല്ലാതെ പരിപൂർണ തൃപ്തിയോടെ  തുടച്ചു വൃത്തിയാക്കുന്നതുമായ   , എണ്ണത്തിൽ  ലക്ഷക്കണക്കിന്‌ വരുന്ന  തോട്ടി പണി ചെയ്യുന്നവരെക്കാൾ  ഒട്ടും മുകളിൽ അല്ല, കടം കയറി  ആതമഹത്യ ചെയ്യേണ്ടി വന്ന കർഷകനെക്കാൾ വലുതല്ല  ഒരു പട്ടാളകാരനും.
 
പട്ടാളം എന്നത്  ഭയാനകമായ രോഗമാണ്, അക്രമാസക്തമായ മനസിന്റെ പ്രതിഫലനമാണ് .... ശബളം പറ്റാതെ ,അലവൻസില്ലാതെ  ഇല്ലാതെ  ഒരു പട്ടാളവും ഇവിടെ ജോലി ചെയ്യുന്നില്ല... യഥാർത്തത്തിൽ ഒരു രാജ്യത്തിന്റെ സുരക്ഷിതത്വം  അതിന്റെ അടിസ്ഥാന വര്ഗമായ കർഷക ദളിത്  വിഭാഗങ്ങളിൽ ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു ...രാജ്യത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവും , സാംസ്കാരികമായ മുന്നേറ്റം മത വർഗ ജാതി കോമരങ്ങളെ  തള്ളി കളയുന്നതിൽ മാത്രമാണ് നില്ക്കുന്നത് ...,, പട്ടാളം മാത്രം ശരി എന്ന് പറയുന്ന ഒരു രാജ്യക്രമങ്ങൾ  തകർന്നടിഞ്ഞ ഉദാഹരണങ്ങൾ ഏറെയാണ്‌ . തോട്ടിയുടെയും  ,ലൈഗീക തൊഴിലാളികളുടെയും  ഭിക്ഷയെടുക്കുന്നവന്റെയും ,സാധാരണ കച്ചവടകാരന്റെയും  വിയർപ്പു  കൂടി ആണ്പട്ടാളകാരന്റെ ശമ്പളവും അലവൻസും    ... 

അനുസരിക്കാത്തവൻ ശത്രു എന്നത്  തന്നോട് തന്നെ ഉള്ള ഭയത്തിൽ നിന്നോ കുറ്റബോധത്തിൽ നിന്നോ ഉണ്ടാവുന്നതാണ് ..... മതങ്ങളും പട്ടാളവും   നീതി പീഠം പോലും ഫാസിസത്തിന്റെ  കുഴലൂത്തുകാർ മാത്രമായി മാറികഴിഞ്ഞ അപകടകരമായ സാഹചര്യം  ഒരു സിവിൽ യുദ്ധത്ത്തിലേക്ക്   വിരൽ ചൂണ്ടുന്നു ...

അല്ലെങ്കിൽ തന്നെ വരിയുടക്കപെട്ടവന്റെ ജൽപ്പനം മാത്രമാണ്  പട്ടാളം പ്രേമം ... പകരം സ്വതന്ത്ര  സാംസ്കാരിക കാർഷിക  മുന്നേറ്റമാണ് ഒരു രാജ്യത്തിന്റെ അടിസ്ഥാനം അതിനു   ഹൃദയങ്ങളിൽ  അതിർത്തികൾ ഇല്ലാത്ത, ദേശീയത എന്ന വിഷം ഇല്ലാത്ത  ,  മത നിരാസം മുഖമുദ്രയാക്കിയ   ജനത ഉയർന്നു വരേണ്ടതുണ്ട് ....

വിശ്വ വിദ്യാലയങ്ങളിൽ നിന്ന്  ശക്തമായി  ഉയർന്നു വരുന്ന   സമരം സത്യത്തിൽ ഇതിനെല്ലാം ഉദാഹരമാണ് .. ഇനിയും അത് പടരും  കാരണം ഉള്ളവനും ഇല്ലാത്തവനും, കോര്പരെട്ടും ചെറുകിട കച്ചവടകാരനും,  ദളിതനും ജന്മിയും അങ്ങിനെ   ആഭ്യന്തര വൈരുദ്ധ്യങ്ങൾ അത്രയും മൂര്ച്ചിച്ചു കഴിഞ്ഞു ,, , അത് കൊണ്ട് തന്നെയാണ്    ഫാസിസം  ദേശീയത ചടഞ്ഞ പ്രയോഗവുമായി ഏതോ ഒരു .യുദ്ധത്തിന്റെ ഓർമയിൽ സ്ഖലിക്കുന്ന, ,മദ്യ  കോട്ടയുടെ എണ്ണം അളക്കുന്ന  കേണലിനെയും മേജരിനെയും കൂട്ട് പിടിക്കുന്നത്  ..അല്ലെങ്കിൽ തന്നെ രാജ്യം എന്നത്    സ്വാർത്ഥയുടെ , അധികാരത്തിന്റെ സാമ്പത്തിക മോഹത്തിന്റെ പേര് മാത്രമാണ് ...ഞാൻ എല്ലാ തരത്തിലുള്ള ദേശീയ വാദത്തെയും തള്ളി കളയുന്നു .... ദേശീയതയും മതവും ജാതിയും വര്ഗ്ഗവും വർണ്ണ  വിവേചനവും ദൈവവും മരിച്ച ,,സ്വയം തിരിച്ചറിവ് നേടിയ പ്രപഞ്ച  മാനവികതയുടെ ആയിരം  വസന്തങ്ങൾ വിരിയുന്ന  ഒരു  ലോകമാണ് ഞാൻ ഉറ്റു നോക്കുന്നത്. അത് കൊണ്ട് തന്നെ  ദ്രോഹിയോ സ്നേഹിയോ എന്നുള്ള താരതമ്യത്തെ മുഴുവനായും  തള്ളികളയുന്നു. പകരം വിശ്വ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളോടൊപ്പം അവരുടെ ഫാസിസത്തിന് എതിരെയുള്ള മുന്നേറ്റങ്ങളിൽ ഞാൻ   ചേർന്ന് നില്ക്കുന്നു. 

മുഖമടച്ച് അടി സമം പ്രവാസി ?


സിനിമ., ടി.വി , മിമിക്രി, താരങ്ങള്‍ എന്നൊക്കെ കേട്ടാല്‍ എല്ലാം തികഞ്ഞവര്‍ എന്ന് ധരിച്ച പ്രവാസികള്‍ക്ക് ഒരു താരം  മുഖമടച്ചു കൊടുത്ത്പ്പോള്‍ ആണ് മനസിലായത്, സത്യത്തില്‍ ഫ്ലൈറ്റ് കയറുന്നത് വരേയുള്ളു ഇവരുടൊക്കെ  പ്രവാസി സ്നേഹം എന്ന്.

മരുഭൂമിയില്‍ വെന്തുരുകുന്നവരുടെ വേദനകളിൽ , പ്രവാസി ദളിതുകള്‍ എന്ന്  വിളിക്കാവുന്ന കൂട്ടിയിടപെട്ട  , ആരും അറിയാത്ത ലേബര്‍  ക്യാമ്പുകള്‍  താരങ്ങള്‍ക്ക് കേട്ട് കേള്‍വി പോലും ഉണ്ടാവില്ല.  എന്തിനു    കേരളത്തിലെ സകല സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലും ഇക്കുട്ടര്‍ മൗനികളാണ് . സത്യം പറഞ്ഞാല്‍ പുര കത്തുമ്പോള്‍ വഴ വെട്ടുക, കഴുകോല്‍ ഊരുക എന്നീ കലകളില്‍ ഇവര്‍ തികഞ്ഞ പ്രാവീണ്യർ ആണ് താനും .

താരങ്ങളെ സംബദ്ധിച്ചിടത്തോളം  പ്രവാസികള്‍ വെറും  കറവപ്പശുക്കൾ  മാത്രമാണ്. ഒന്നുകില്‍ തന്റെ പരിവേഷത്തില്‍ മരിച്ചു പോകുന്ന ഇയ്യം പാറ്റകള്‍, അല്ലെങ്കില്‍ തങ്ങളുടെ പേക്കൂത്തുകള്‍  പരീക്ഷിക്കപെടാനുള്ള ഗിനി പന്നികള്‍ ..  ചിലപ്പോൾ   നിർമ്മാതാവൊ , സ്പോണ്‍സറോ  ആക്കി  ഒരു കുമിളയില്‍ ഉയര്‍ത്തി നിര്‍ത്തി   അവസാന രക്തം വറ്റുന്നത് വരെ പിഴിഞ്ഞെടുക്കുക്കയും ചെയ്യും ....താരങ്ങള്‍ ഒരു സിനിമയില്‍ സമ്മത പത്രം രേഖപെടുത്തുബോള്‍ തന്റെ  പരിവേഷത്തിന്റെ വിദേശ വിൽപ്പനയും ചേര്‍ത്താണ് വില്‍ക്കപെടുന്നത് അതും പ്രവാസികളുടെ പോകറ്റിന്‍റെ  ഭാരത്തെ ആശ്രയിച്ചു തന്നെ  , അതിന്നു പുറമേ ആണ്  സ്റ്റാര്‍ ഷോ പോലെ ഉള്ള പേക്കൂത്തുകളും, . ഇതെല്ലാം  കോടിക്കണക്കിനു രൂപയ്ക്കു   ടി വി ചാനലുകള്‍ക്ക് വില്‍ക്കപെടുകയും ഇവർ   വീണ്ടും പ്രവാസികളുടെ സ്വീകരണ മുറികളില്‍ കയറി അലോസരപെടുത്തുകയും ചെയ്യും .അങ്ങിനെ  അവസാനം വരെ പ്രവാസികളുടെ വിയർപ്പു ഊറ്റി എടുക്കപെട്ട് തിരസ്കരിക്കപെടും.

താരങ്ങളോടും, താര പരിവേഷങ്ങളോടുമുള്ള പ്രവാസികളുടെ ആര്‍ത്തി അവരുടെ കുടുംബ ബജറ്റ് തന്നെ തകര്‍ത്ത്  അന്യനാട്ടില്‍ വിയര്‍പ്പൊഴുക്കി നിര്‍മ്മിച്ച കൊട്ടാരവും കൂരയും വിറ്റ് കടം തീര്‍ത്ത ചരിത്രം ഉണ്ട്.  ഇതിന്നിടയില്‍  ഭാര്യ ഭര്‍ത്തൃ ബന്ധം തന്നെ  പിരിയുന്നതിലേക്ക് എത്തിച്ചേര്‍ന്ന  കഥകള്‍  വേറെ .

അപ്പോഴോക്കെ  ഈ അവതാരങ്ങള്‍ ഭൂമിയിലേക്ക്‌ ഇറങ്ങി വന്നു.,ഒരു  സഹായ ഹസ്തം നീട്ടും എന്ന് ആശി ക്കുന്നു എങ്കില്‍ ഓരോ പ്രവാസിയും വിഡ്ഢികളുടെ ലോകത്തില്‍ ആണ് ജീവിക്കുന്നത് എന്ന് പറയേണ്ടി വരും..
 
ലോകത്ത് എവിടെയും പുത്തന്‍ കോളനി പുനസൃഷ്ട്ടിക്കുന്ന  സാമ്രാജ്യത്വ സമ്പത്ത് വ്യവസ്ഥ പ്രതി സന്ധികളിലേക്കാണ്  നീങ്ങുന്നത് ,, പണം കൊണ്ട്  പണം  ഉണ്ടാക്കാം എന്ന   മനുഷ്യത്വ രഹിതമായ ഷൈലോക്കിയന്‍  തീയരിയുടെ  പ്രതിഭിംബങ്ങള്‍  ആര്‍ത്തിയുടെ ലോകമാണ്  നിര്‍മ്മിക്കുന്നത്,  ഇത്തരമൊരു വ്യവസ്ഥയെ ആലിംഗനം ചെയ്യുന്ന ഇന്ത്യന്‍ വ്യവസ്ഥ  വെറും  ഒരു കുമിളയായി മരിക്കുമ്പോള്‍  കേരളത്തിനു  പ്രവസികളുടെ രക്തവും  വിയർപ്പും മൂല കല്ലായി  രൂപാന്തരം സംഭവിച്ചിരിക്കുന്നു ..  ഇതാണ്  പ്രവാസികളുടെ ശക്തമായ സംഭാവന  ..മുതലാളിത്വം മനുഷ്യനും മനുഷ്യനും തമ്മില്‍ രൊക്കം പണത്തിന്റെ ബന്ധം ഒഴികെ ഒന്നും ബാക്കി വെക്കില്ല  എന്ന സത്യം നാം മറന്നു പോകുന്നത്   തന്നെ  മനുഷ്യ ദൈവങ്ങളും, താരങ്ങളുടെ പരിവേഷങ്ങളും  ഒരു ജനതയെ വിഴുങ്ങി കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ....

ജനത അതിന്റെ  പ്രയാണം  ആരംഭിക്കുന്നത് ഒരു പ്രഭാതത്തിൽ അല്ല. അതിനു  രാഷ്ട്രീയവും, ഭൂമി ശാസ്ത്ര പരവുമായ കടമ്പകൾ  ഉണ്ട്,.  ഭാഷയുണ്ടാവുന്നതിനു മുന്പ്  കലാ രൂപകങ്ങൾ ജനങ്ങളുടെ ആയാസരഹിതമായ നിത്യ വൃത്തികൾക്ക് വേണ്ടി രൂപം കൊണ്ടതാണ് , അതായത്  തനതു ക്ലാസിക്കൽ കലാരൂപങ്ങൾ  മണ്ണിനും മനുഷ്യനും തമിലുള്ള സംവാദമാണ് എന്ന് അർത്ഥം ,അതിൽ ചരിത്രം ഉറങ്ങുന്നുണ്ട് , കണ്ണുനീർ  ഉണ്ട് , അന്വേഷണം ഉണ്ട് , ഒരു  സ്വാതന്ത്ര്യ സമരത്തിന്റെ  പ്രഖ്യാപനം ഉണ്ട് ..

പ്രവാസികളുടെ കുട്ടികൾ മലയാളം പഠിക്കണം, ഇന്ത്യൻ സംസ്ക്കാരത്തെ തൊട്ടു അറിയണം എന്ന്   ഒരു ഭാഗത്ത്  വിളിച്ചു പറയുകയും  മറുഭാഗത്ത്     പരിചയപെടുത്തുന്നത്   സിനിമാറ്റിക്  നൃത്തരൂപവും  താരങ്ങളുടെ കോമാളി കളികളും മാത്രമാണ് , എന്താണാവോ ഈ സിനിമാറ്റിക് രൂപങ്ങളിൽ  നിന്നും,  പൊട്ടികരഞ്ഞു പോകുന്ന മിമിക്രി പോക്കൂത്തുകളിൽ നിന്നു  പ്രവാസി തലമുറകൾക്ക്   ഇന്ത്യൻ സംസ്കാരത്തെ കുറിച്ച് പഠിക്കാൻ ഉദകുന്നതു എന്ന് ഓർത്തിട്ട്  മനസിലാവുന്നില്ല ...
                       
 ഒരിക്കൽ ഒരു അമേരിക്കൻ വീട്ടമ്മ  സംസരിചത്  ഇങ്ങനെ ആണ്   "എന്റെ മക്കൾ മലയാളിയായി  ജീവിക്കാൻ ആഗ്രഹിക്കുന്നതിൽ അഭിമാനിക്കുന്നു , അവർ ഇപ്പോൾ മലയാളം സിനിമകൾ ധാരാളം കാണുന്നു  വൈകീട്ട് സിനിമാറ്റിക് ഡാൻസ്  പിന്നെ  സംസ്കാരത്തെ " ഇതിൽ എവിടെ ആണ്  മലയാളവും സംസ്കാരവും എന്നു  മനസിലാകുന്നില്ല,.   അതായതു   സിനിമ മിമിക്രി താരങ്ങളുടെ  അസ്വസ്ഥ ജനകമായ ഈ പരിവേഷമാണ്  തനതു കലരൂപകങ്ങൾ എന്ന്  തെറ്റ് ധരിപ്പിക്കപെട്ടിരിക്കുന്നു. .എന്നാൽ അപൂർവ്വം  പ്രവാസികളുടെ സാഹിത്യ  സംഗീത രംഗത്തും  ഉള്ള സംഭാവനകൾ  ശ്ലാഘനീയമാണ് ,,, പേര് എടുത്തു പറഞ്ഞാൽ തീരുകയില്ല അത്ര വലുതാണ്‌ ആ പട്ടിക  ..

എത്ര മലയാളി സംഘടനകൾ  ക്ലാസിക്കൽ തനതു രൂപങ്ങൾ പ്രവാസികൾക്ക്  പരിചയപെടുത്തു ഉണ്ട് എന്നു ചോദിചാൽ അവമാനം ഏറെ ആണ് മറുപടി  ,കഴിഞ്ഞ ദിവസം   ഒരു കത്തോലീക്ക ദേവാലയം സംഘടിപ്പിക്കുന്ന "" മിമിക്രി റിമി ടോമി ഷോ'" പരസ്യം കണ്ടു അറിയാതെ  ഞാനും പറഞ്ഞു പോയി,  You Too Brutus  ....എന്റെ ആലയം കച്ചവട കേന്ദ്രമാക്കരുത് ....""

കേരളത്തിന്റെ  കഥകളിയും, തെയ്യവും, തിറയും, കാക്കാരശിയും, കൂത്തും ,കൂടിയാട്ടവും, അത് പോലെ  കർണാട്ടിക്  ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതവുമൊക്കെ   ഒക്കെ ചേർന്നതാണ്  ഇന്ത്യയുടെ  ഹൃദയം എന്ന് പറയുന്നത്..  അത്തരം കലാകാരന്മാരെ കുറിച്ചും   അവർ അനുഭവിക്കുന ദാരിദ്ര്യത്തെ  കുറിച്ചും അന്ന്യമായി  പോകുന്ന  കലകളെയും ഒക്കെ ആണ്  പ്രവാസികൾ പരിചയപെടേണ്ടത് ... ഒരു ജീവിതം തന്നെ   ഉപാസനയായി മാറ്റിയ  ഇത്തരം കലാകാരന്മാർക്കും കലകൾക്കും  ജീവശ്വാസമായി അത് പരിണമിക്കും. അത് താര വൈക്രുതങ്ങൾക്ക് എത്രയോ മുകളിലുള്ള സാമൂഹികവും സർഗ്ഗാതമകവുമായ സന്നദ്ധ പ്രവർത്തനവും കൂടി ആണ് എന്ന് അറിയുക.

കേരളത്തിന്റെ ആശാനും, തുഞ്ചനും,  കുഞ്ചനും, വള്ളത്തോളും ,ഉള്ളൂരും, ചെറുശ്ശേരിയും, ഇടശേരിയും, ഇടപ്പിള്ളിയും,    സി വി രാമൻ പിള്ളയും, ചന്ദു മേനോനും,സജ്ജയനും, ബഷീറും, തകഴിയും,കോവിലനും കാക്കനാടനും ഒക്കെ അടങ്ങുന്ന മഹത്തായ   ചരിത്രവുമടങ്ങുന്ന  ഒരു അക്ഷര ലോകമാണ്  യഥാര്‍ത്ഥത്തില്‍ പ്രവാസി തലമുറകള്‍ തിരിച്ചറിയേണ്ടത്.

മലയാളികളുടെ ഉന്നമനത്തിനു വേണ്ടി രൂപം കൊണ്ട ഫോമയും ഫൊക്കാനയും പോലും സിനിമ താരങ്ങളുടെ സംഘാടക  സമിതികൾ ആയി മുരടിച്ചു പോയോ എന്ന്  സംശയിക്കുന്നതിൽ തെറ്റ് ഉണ്ടാകുകയില്ല ..

പ്രവാസികളുടെ തലമുറകള്‍ക്ക് ആസ്വദിക്കാനും കേള്‍ക്കാനും പരിചയപെടാനും യഥാര്‍ത്ഥ ഇന്ത്യന്‍ കലാരൂപങ്ങള്‍ തന്നെ ആണ് വേണ്ടത്. അതിലൂടെ മാത്രമേ സാംസ്കാരികവും ചരിത്രപരവുമായ ബോധ നിലവാരത്തിൽ ചിന്തിക്കുന്ന തലമുറകൾ  പിറക്കുകയുള്ളൂ ... കാരണം  ഒരു ഭാഷക്ക് പിറകില്‍ സാംസ്കാരികവും രാഷ്ട്രീയപരവുമായ  നൂറ്റാണ്ടുകളുടെ  സമര ചരിത്രങ്ങള്‍ ഉണ്ട്, ഇനിയെങ്കിലും അത് പ്രവാസികൾ തിരിച്ചറിഞ്ഞില്ലായെങ്കില്‍ "" മുഖമടച്ചു അടി സമം  പ്രവാസി"" എന്ന അര്‍ത്ഥം എഴുതി ചേര്‍ക്കപെടും.  അത് തീര്‍ത്തും ദുഖകരമാണ്,

പ്രവാസികളുടെ  സ്നേഹവും സഹകരണവും  ഞാന്‍ ആവോളം  അനുഭവിച്ചിട്ടുണ്ട് ,  അവരുടെ  വിയര്‍പ്പിന്റെ വില ആണ് പലപ്പോഴും എനിക്ക് ഭക്ഷണമായത് എന്റെ സംഗീത യാത്രകൾക്ക്  ഊർജ്ജം  പകർന്നത്   എന്ന സത്യം തന്നെ ആണ്  ഇത് എഴുതാന്‍ എന്നെ  പ്രേരിപ്പിച്ചത്‌.

പലതരം കാൻവാസുകൾ....




പലായന മൊഴുക്കിയ കാൻവാസുകൾ
വസന്തത്തെ വരച്ചെടുക്കുന്നു.
ഇന്നലെ പുകഞ്ഞു തീർന്ന
നിറങ്ങളുടെ തലയോട്ടിയിൽ
പ്രണയത്തിന്റെ ചരിത്രം കുളിച്ചു കയറുന്നു.

 ഓർമകളുടെ നിലവറകൾ
വർത്തമാനത്തിന്റെ റാന്തലിനോട് വഴി ചോദിക്കുന്നു.
ഉടുത്താലുമുറക്കാത്ത ശവക്കച്ചകൾ,
 തെളിയാത്ത ലിപികളെ ആസക്തിയുടെ
പേനയിൽ നിറച്ചു വെക്കുന്നു.
അനിശ്ചിതാവസ്ഥയിൽ പഴുപ്പിച്ചെടുത്ത ഔഷധങ്ങളിൽ
നിസ്സഹായതയുടെ ഫ്രെയിമുകൾ തളിർത്തു നിൽക്കുന്നു.

മണൽ സഞ്ചാരങ്ങൾ പിറന്നത്
നിന്നിലാണെന്നും,
ജീവന്റെ മിനിയേച്ചർ
തീ കുടിച്ച നീയാണെന്നും,
കൈവെള്ളയിൽ ഞാൻ വായിച്ചെടുക്കുന്നു.

എന്നിട്ടും തിരമാലകളുറങ്ങാത്ത പിന്ടവറിലെ പത്താം നമ്പർ മുറിയിൽ,
പ്രാർത്ഥനകളുടെ കുരുക്കിൽ വീണ അപൂർണ രൂപങ്ങൾ
എന്റെ അർത്ഥമില്ലാത്ത ഈണങ്ങളോട് സംവാദത്തിനു തയ്യാറെടുക്കുന്നു.

 ഒടുവിൽ
ചിതലെടുത്ത നീയും കാലം പിഴച്ച ഞാനും,
നമ്മുടെ ചിത്രങ്ങളുടെ അതിർത്തികളെ പിന്നിലാക്കുന്നു.

ഞാനും നീയുമല്ല...

ഒരേ രേഖയിലൂടൊരുവൾ 
നടക്കാനിറങ്ങുന്നു.
ഓരോ ചുവടിലും, 
അവൾ അക്ഷാംശങ്ങളെ, 
മായ്ചു കളയുന്നു.

നീരൊഴുക്കുകൾ  രാത്രികളെ  വരയ്ച്ചുതുടങ്ങുന്നു 
അവൾ സൂര്യന്റെ ചിറകുകളോട്‌,
കവിതകളെ  ചേർത്തു തുന്നുന്നു.

അടഞ്ഞ വാതിലിനെ തുടലിട്ടൊരു നായ്‌
നക്കിയെടുക്കുമ്പൊൾ
പ്രപഞ്ചത്തിന്റെ നടപ്പാതയിൽ മൗനത്തെ, 
അവൾ മുളപ്പിച്ചെടുക്കുന്നു...

കാട്ടുമരാളങ്ങൾ കുടിച്ചു തീർത്ത, 
മഴപാതകൾ 'നീ' എന്നു ഞാൻ .

വിശപ്പ്‌ തുളച്ച തൊണ്ടയിലെ, 
പിറക്കാത്ത ഈണം ഞാനെന്നു നീ..

അങ്ങിനെ നീയും ഞാനും, 
വഴിയിറങ്ങി, വെയിലിറങ്ങി,
കാടിറങ്ങി, കടലിറങ്ങി, 
കനവിറങ്ങി കണ്ണീരിറങ്ങി,
കയർത്തു, വിയർത്ത്‌, 
മുന്നേറി, പിന്നേറി......

അതും ഇതുമല്ല, അവനും ഇവളുമല്ല...
'ഞാൻ' മാത്രമെന്ന്...
കൊബൊടിഞ്ഞു, 
കൂടു പിളർന്നു,
താഴെ തളർന്ന്  ...
മൃതപ്രായയായ ഒരു അടയ്ക്ക്കാ കുരുവി.....