ആരോയെന്നെ പറിച്ചെടുക്കുന്നു...

കുറുകുകയാണ് വിശപ്പ്‌ ഓരോ സെല്ലിലും. 

ഹൃദയ നാളികളിൽ കടൽ തിരിച്ചോഴുകുന്നു,

കനിവറിയാത്ത കാട്ടു തീ കുടിയിറങ്ങുന്നു .

നിലാവിൽ നിവർത്തിയ യന്ത്ര കൈ,
നിഴലിൽ മടങ്ങാനൊരുങ്ങുന്നു.


ഒരു പുഴുവിലൂടെ നടക്കാനിറങ്ങുമ്പോൾ ,
ശ്വാസത്തിനും സൂര്യനുമിടയിലെ പാത മാഞ്ഞു പോകുന്നു.


കാടുകൾ പ്രളയങ്ങളെ വിഴുങ്ങാനായുന്നു.
തടാകങ്ങൾ വാതിലുകളെ മുക്കി കൊല്ലുന്നു .


പുല്ലിൻ നാവിലൂടെ മഴകൾ മുളക്കുന്നു.
ഇരുട്ട് മൌനത്തെ പ്രണയവുമായി ഇണച്ചേർക്കുമ്പോൾ,


ആദിയിൽ നിന്നൊരു ഗോത്ര ദേവതയിലൂടെ ആരോയെന്നെ പറിച്ചെടുക്കുന്നു .